Add a review
You must be logged in to post a review.
₹160.00
In stock
മറ്റുള്ളവർ നടന്നുതീർത്ത, പരിചിതമായ വെട്ടുവഴികളിലൂടെയല്ല മധുപാൽ സഞ്ചരിക്കുന്നത്. ബാലഗംഗാധരൻ ഒരു നല്ല പേരല്ല എന്നതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് കടുവകൾ അലറുമ്പോൾ കാട് വളരുന്നു എന്നത്. ഇതു രണ്ടിന്റെയും തലമല്ല പ്രണയകഥയ്ക്ക്. മധുപാലിന്റെ ഇതിവൃത്തങ്ങളിലൂടെ സഞ്ചരിച്ച് ഞാൻ മധുപാലിനെ കുഴക്കുന്ന വ്യഥകൾ കണ്ടെടുക്കുന്നു. മിക്കവാറും എല്ലാ കഥകളിലും മരണത്തെക്കുറിച്ചുള്ള അടങ്ങാത്ത ജിജ്ഞാസ അയാളെ വേട്ടയാടുന്നുണ്ട്. അത് മരണഭയമല്ല. സാധാരണ മനുഷ്യരെ ജീവിതം ഒരു ശക്തിയുള്ള മഹാപ്രവാഹമായി അടിതെറ്റിച്ചുവീഴ്ത്തി ഒഴുക്കിലൊരിലയെപ്പോലെ അവരെ വഹിച്ചുകൊണ്ടു കുതിക്കുമ്പോൾ ഇതാ ഇവിടെയൊരു മനുഷ്യൻ- അയാൾക്ക് ജീവിത ത്തിന്റെ എല്ലാ കാമനകളിലും വശ്യതയിലും മരണസ്പർശം അനുഭവമാകുന്നു. ജീവിതത്തേക്കാൾ വലിയൊരു സത്യമായി മരണം മധുപാലിനെ വേട്ടയാടുന്നു.
– അഷിത
അയൽപക്കങ്ങൾ വേവുന്ന മണം, അവൾക്ക് കഥപറയാനറിയാം, ചുവപ്പ് ഒരു നീലനിറമാണ്, പ്രണയകഥ, രണ്ടറ്റം, താഴ്വരയിൽ നിന്നും മലയിലേക്ക് കയറുന്നവർ തുടങ്ങി നടപ്പുവഴികളിൽ നിന്നും മാറി സഞ്ചരിക്കുന്ന പതിനൊന്ന് കഥകൾ.
ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. 1985 മുതല്‍ 1994 വരെ കഥകളെഴുതുകയും പിന്നെ കുറേനാള്‍ സിനിമയില്‍ സഹസംവിധായകന്റെയും അഭിനേതാവിന്റെയും വേഷങ്ങളാടി അനുഭവത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിച്ച് വീണ്ടും അക്ഷരങ്ങളുടെ ലോകത്തിലേക്കു മടങ്ങി. 1999 മുതല്‍ വീണ്ടും കഥകളെഴുതിത്തുടങ്ങി. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കഥയെഴുത്ത് തുടരാന്‍ പ്രേരകമായതിന് ഒരുപാട് കാരണക്കാരുണ്ടായിരുന്നു. അക്ഷരം സൗഹൃദങ്ങളുടെ ഒരു സമാന്തരലോകം സൃഷ്ടിച്ചു. കോഴിക്കോട് ജനിച്ച്, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീയിടങ്ങളിലൂടെ പഠിച്ചു ജീവിച്ച് ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. അച്ഛന്‍: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോന്‍, അമ്മ: രുഗ്മിണിയമ്മ. ഭാര്യ: രേഖ, മത്സ്യഫെഡില്‍ ഉദ്യോഗസ്ഥ. മക്കള്‍: മാധവിയും മീനാക്ഷിയും. ഏകദേശം എണ്‍പതു സിനിമകളില്‍ അഭിനയിച്ചു. ആകാശത്തിലെ പറവകള്‍ എന്ന പാറപ്പുറത്തിന്റെ നോവല്‍ സീരിയലാക്കി സംവിധാനം ചെയ്തു. 2000-ല്‍ സീരിയലിനും സംവിധാനത്തിനും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാരതീയം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. 2008-ല്‍ തലപ്പാവ് എന്ന ചിത്രം സംവിധാനം ചെയ്യുകയും കേരള സര്‍ക്കാരിന്റെയും ഫിലിം ക്രിട്ടിക്‌സിന്റെയും തുടങ്ങി ധാരാളം അവാര്‍ഡുകളും പല ചലച്ചിത്രമേളകളില്‍ പ്രദര്‍ശനാനുമതി നേടുകയും ചെയ്തു. ചെറുകഥയ്ക്ക് 2007-ലെ കൈരളി അറ്റ്‌ലസ് സാഹിത്യപുരസ്‌കാരം നേടിയിട്ടുണ്ട്. കഥകള്‍ തമിഴിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍: ഈ ജീവിതം ജീവിച്ചുതീര്‍ക്കുന്നത്..., ഹീബ്രുവിലൊരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടല്‍ ഒരു നദിയുട കഥയാണ്, ജൈനിമേട്ടിലെ പശുക്കള്‍ (ജോസഫ് മരിയനുമായി ചേര്‍ന്നെഴുതിയ നോവല്‍) വിലാസം: മധുപാല്‍, അ 50, ഉഷസ്സ്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം 695 003. E mail: madhupalk@gmail.com, kmadhupal@gmail.com
You must be logged in to post a review.
Reviews
There are no reviews yet.